വാസ്സൂന്റ്റെ കോഴിക്കൃഷി

Buzz It
രംഗം വാസുവിന്റ്റെ കോഴി ഫാം ഉമ്മറത്ത് തലക്ക് കയ്യും കൊടുത്തിരിക്കുന്ന വാസു.. മാലിയിലെ ജോലിയില്‍ നിന്ന് റിട്ടയറായതിന് ശേഷം കിട്ടിയ പൈസയില്‍ നിന്ന് നല്ലൊരു തുക മുടക്കി തുടങ്ങിയതാണ് അഞ്ഞൂറോളം പിടക്കോഴികളും നൂറോളം പൂവന്‍  കോഴികളും അവക്ക് പറ്റിയ ഷെഢ്ഢുമൊക്കെ ആയി, മുട്ടകച്ചവടം നല്ല ലാഭമുള്ള ബിസിനസ്സാന്ന് കേട്ടത് പ്രകാരമാണ് തുടങ്ങിയത് പക്ഷെ അഞ്ഞൂറ് പിടക്കോഴികളുണ്ടായിട്ടും ഇരുനൂറ് മുട്ടപോലും കിട്ടുന്നില്ല, കുറച്ച് ദിവസം ശ്രദ്ധിച്ചപ്പോ ള്‍ കാരണം മനസ്സിലായി, പൂവന്‍  കോഴികള്‍ വാസൂ കരുതിയ പോലെയത്ര ശുഷ്കാന്തി കാണിക്കുന്നില്ല ജോലിയില്‍. അയല്‍പക്കത്തുള്ള ടിന്റ്റുമോന്‍ ഉപദേശിച്ച പ്രകാരം പൂവന്‍ കോഴികള്‍ക്ക് തവിടില്‍ മുസ്ലി പവർ കലക്കി ചേർത്ത് കൊടുത്തിട്ടും കോപി ഫലം നാസ്തി. 
അങ്ങനെ വാസൂ കഠിനമായ ഒരു തീരുമാനത്തിലെത്തി അതായത് പെര്‍ഫോം ചെയ്യാത്ത പൂവന്‍ കോഴികളെ ഇറച്ചിയായി വില്ക്കുക പകരം പുതിയവയെ വാങ്ങുക.. പക്ഷെ അതിലും ഒരു പ്രശ്നം നൂറോളം കോഴികള്‍ക്കിടയില്‍ നിന്നും ജോലിയെടുക്കാത്തവയെ തിരിച്ചറിയുന്നതെങ്ങനെ...!
ഗൂഗിളാന്റിയുടെ സഹായത്തൊടേ വാസു അതിനും ഒരു ഉപായം കണ്ടെത്തി വ്യത്യസ്ഥ ശബ്ദങ്ങളുണ്ടാക്കുന്ന മണികള്‍ വാങ്ങി പൂവന്‍ കോഴികളുടെ കഴുത്തില്‍ കെട്ടി...!! അടുത്ത ദിവസം രാവിലെ ഉമ്മറത്ത് ചാരുകസേരയില്‍ കിടന്ന് വാസൂ തന്റ്റെ ലാപ്ടോപ്പില്‍ എക്സെല്‍ ഷീറ്റില്‍ ശബ്ദത്തെ ആസ്പദമാക്കി കോഴീസ് പെര്‍ഫൊമന്സ് ഡാറ്റ എന്റ്റര്‍ ചെയ്യുവാന്‍ തുടങ്ങി ഏകദേശം ഉച്ചയായപ്പോഴ് വാസുവിന് ഒരു കാര്യം മനസ്സിലായി കൂട്ടത്തില്‍ ആരോഗ്യവാനായതും അതിനാല്‍ കൂടുതല്‍ പെര്‍ഫോം ചെയ്യുമെന്ന് വാസു കരുതിയിരുന്ന കറുമ്പന്‍ കൊഴിയുടെ മണിനാദം മാത്രം കേള്‍ക്കുന്നില്ല അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്ന ചിന്തയാല്‍ പറമ്പിലിറങ്ങി നോക്കിയ വാസു കണ്ടത് മണികുലുക്കി പൂവന്‍ കോഴികള്‍ ചെല്ലുമ്പോള്‍ അവരില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന പിടക്കോഴികളേയും അവറ്റകളുടെ പുറകെ ഓടി കിതയ്ക്കുന്ന മറ്റ് പൂവന്‍ കോഴികളേയും എന്നാല്‍ കറുമ്പനാകട്ടെ മണി ചുണ്ടില്‍ പിടിച്ച് ശബ്ദമുണ്ടാക്കാതെ നടന്ന് ചെന്ന് ശ്രദ്ധിക്കാതെ നില്‍ക്കുന്ന പിടക്കോഴികളെ ഒന്നൊന്നായി പ്രാപിക്കുന്നു.
കറുമ്പന്റ്റെ ബുദ്ധിശക്തിയില്‍ സന്തുഷ്ടനായ വാസു കര്‍ഷക ശ്രീ മേളയില്‍ കറുമ്പനെ പ്രദര്‍ശിപ്പിച്ച് ജഡ്ജസ്സിന്റ്റെ അഭിനന്ദനങ്ങളും ഒപ്പം കറുമ്പന് നോ-ബെല്‍ പ്രൈസ്സും വാങ്ങി.

ഈ കഥ സൂക്ഷിച്ച് വായിച്ചാലൊരു കാര്യം നിങ്ങള്‍ക്ക് മനസ്സിലാകും കറുമ്പനൊരു നല്ല പൊളിറ്റീഷ്യനാകാനുള്ള എല്ലാ യോഗ്യതയും ഉണ്ട് എന്തെന്നാല്‍ ജനങ്ങള്‍ അറിയാതെ അവരെ ചൂഷണം ചെയ്യുകയും ഒപ്പം അതിന് പ്രതിഫലം വാങ്ങുകയും ചെയ്യുന്ന മറ്റാരുണ്ട് നമ്മുടെ നാട്ടില്‍..?

അപ്പോള്‍ എനിക്ക് പറയാനുള്ളത് എന്തെന്നാല്‍ തിരഞ്ഞെടുപ്പൊക്കെ വരണുണ്ട് നോക്കിയും കണ്ടും വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് കൊള്ളാം, മണിനാദം എപ്പോഴും കേട്ടുവെന്ന് വരില്ല..

കോൺസ്റ്റിപ്പേഷന്‍

Buzz It
ഉച്ചക്ക് തിരക്കൊഴിഞ്ഞ നേരത്ത് അതുവരെയുള്ള കളക്ഷനെണ്ണി തിട്ടപെടുത്തി കൊണ്ടിരിക്കുമ്പോള്‍ പുറത്ത് ഒരു കാല്‍പെരുമാറ്റം പുറത്തേക്ക് നോക്കിയ ജോണൊന്ന് ഞെട്ടി അടുത്തുള്ള മഠത്തിലെ സിസ്റ്റര്‍ കാതെറിന്‍ ഷോപ്പിലേക്ക് കയറി വരുന്നു.
ദൈവമെ സിസ്റ്ററെന്തിനാ ഇങ്ങോട്ട് വരണത്, ചിലപ്പോള്‍ ഉപദേശിക്കാനാവും എന്ന് മനസ്സിലോര്‍ത്ത് ഭവ്യതയോടെ ജോണ്‍ സിസ്റ്ററോട് ചോദിച്ചു 'സിസ്റ്റര്‍ എന്തിനാണീ ലിക്വര്‍ ഷോപ്പിലേക്ക് വന്നത്.. എന്തെങ്കിലും കാര്യമുണ്ടായിരുന്നു എങ്കില്‍ ആ പുറം പണിക്കാരനെ പറഞ്ഞ് വിട്ടാല്‍ മതിയായിരുന്നുവല്ലോ.
സിസ്റ്റര്‍: ഹേയ് വേറെ ആരെയും പറഞ്ഞ് വിട്ടാല്‍ ശരിയാവില്ല ജോണ്‍ എനിക്ക് ഒരു ചെറിയ കുപ്പി ബ്രാണ്‍ഡി വേണം.. ഇതിന്റ്റെ അളവൊന്നും അറിയില്ല ഒരു ചെറിയ കുപ്പി മതി.
ജോണ്‍: സിസ്റ്റർക്ക് ബ്രാൻഡി വേണമെന്നോ..!! എനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നാലും സിസ്റ്ററേ മഠത്തിലുള്ള സിസ്റ്റേഷ്സിൽ ഞാനേറ്റവും ബഹുമാനിച്ചിരുന്ന സിസ്റ്റർ മദ്യപിക്കുമെന്നോ..?
സിസ്റ്റര്‍: അയ്യോ ജോൺ താങ്കളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു ഇത് എനിക്ക് കുടിക്കുവാനല്ല മദറിനു വേണ്ടിയാ മദറിനു വയറിനു സുഖമില്ല രണ്ട് നാളായി വയറ്റിൽ നിന്ന് പോയിട്ട് ബ്രാൻഡി കോൺസ്റ്റിപ്പേഷനു നല്ലതാന്ന് കേട്ടിട്ടുണ്ട് അതുകൊണ്ടാ.
മനസ്സില്ലാ മനസ്സോടെ ജോൺ ഒരു ക്വാർട്ടെർ ബ്രാൻഡി കാതെറിൻ സിസ്റ്ററിനു പൊതിഞ്ഞ് കൊടുത്തു. വൈകീട്ട് കട അടച്ച് പോകും വഴി മഠത്തിന്റെ മുൻപിൽ ആൾക്കൂട്ടം കണ്ട ജോൺ എന്തെന്നറിയാനായി ആൾക്കൂട്ടത്തിടയിലൂടെ നോക്കിയപ്പോൾ കണ്ടത് മദ്യ ലഹരിയാൽ ഉന്മത്തയായ കാതെറിൻ സിസ്റ്റർ പാട്ടും പാടി മഠത്തിന്റെ മുറ്റത്ത് ഡാൻസ് ചെയ്യുന്നു, ഇടക്കിടെയെല്ലാം വിസിലടിക്കുന്നു.
വർദ്ധിച്ച അരിശത്തോടെ മുമ്പോട്ട് ചെന്നിട്ട് ജോൺ അലറി 'സിസ്റ്റർ ഇത് വളരെ മോശമായിപ്പോയി മദറിന് വയർ സുഖമില്ല എന്ന് പറഞ്ഞതിനാലാണു ഞാൻ ബ്രാൻഡി സിസ്റ്റർക്ക് തന്നത് എന്നിട്ട് സിസ്റ്റർ ആ മദ്യമെല്ലാം കുടിച്ച് ഈ പരിശുദ്ധ മഠത്തേ അപമാനിക്കുന്നു ഞനൊരിക്കലും ഇത് സിസ്റ്ററില്‍ നിന്ന് പ്രതീക്ഷിച്ചില്ല
ഇതു കേട്ട കാതറിൻ സിസ്റ്റർ ഒട്ടും മടിയാതെ ചൊല്ലി

"ജോണെ സഹോദരാ താങ്കളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു, ഞാൻ ബ്രാൻഡി കഴിച്ചതും ഡാൻസ് ആടുന്നതും മദറിന്റെ അസുഖം മാറാൻ വേണ്ടിയാണ് സംശയമുണ്ടെങ്കിൽ ജോണിവിടെ നിൽക്കൂ, ബിഷപ്പുമായി മീറ്റിങ്ങ് കഴിഞ്ഞ് മദറിപ്പോ വരും വരണ വഴിക്ക് എന്റ്റെ ഡാന്സും കൂത്തും കണ്ട് മദര്‍ നിന്ന നിൽപ്പിൽ തന്നെ ഒന്നും രണ്ടും ഒന്നിച്ച് സാധിക്കും, ആര് കഴിച്ചാലെന്താ അസുഖം മാറിയാൽ പോരെ.?"

ഇത് കേട്ടതും തലക്ക് കൈവച്ച് ജോണ്‍ തറയിലിരുന്ന് പോയി, അപ്രതീക്ഷിതമായി ഗോള്‍ കിട്ടിയ സ്പെയിന്റ്റെ ഗോളിയെപ്പോലെ..

ഒരല്‍പ്പം ചരിത്രം

Buzz It
പതിനാറാം നൂറ്റാണ്ട്; കടല്‍ മാർഗ്ഗേന ചരക്കുകള്‍ അയച്ചിരുന്ന കാലം... രാസവളങ്ങൾക്ക് പ്രചാരമില്ലാത്ത അക്കാലത്ത് ചാണകമായിരുന്നു കൃഷിയെ പരിപോഷിപ്പിച്ചിരുന്നത്, അതിനാൽ ചാണകം കയറ്റി പോകുന്ന കപ്പലുകൾ പാശ്ചാത്യ രാജ്യങ്ങളിൽ വളരെ സാധാരണ ആയിരുന്നു...
കനം കുറയും എന്നതിനാൽ ചാണകം ഉണക്കിയാണ് അയച്ചിരുന്നത് പക്ഷെ ഒരു പ്രശ്നം എന്തെന്നാൽ കപ്പലിന്റെ അടിത്തട്ടുകളിൽ സൂക്ഷിക്കുന്ന ഈ ചാണകം പലപ്പൊഴും വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരികയും തല്‍ഫലമായി ഭാരം കൂടുന്നതിനൊപ്പം തന്നെ പ്രതിപ്രവര്‍ത്തന ഫലമായി മീഥേന്‍ വാതകം ഉണ്ടാവുകയും ചെയ്യുന്നു തഥാനന്തരം
മീഥേന്‍ പുറത്തേക്ക് ഗമിച്ച് കപ്പലിന്റ്റെ അറകളില്‍ തങ്ങി നിന്നിരുന്നു.
ഈ പ്രതിഭാസത്തെ പറ്റി തിരിച്ചറിയുന്നതിന് മുമ്പ് ഒരിക്കലൊരു രാത്രി ഉദ്യോഗാർത്ഥം കപ്പലിന്റ്റെ കീഴ് അറയിലേക്ക് ഇറങ്ങി ഒരു തൊഴിലാളി  കൈ വിളക്കുമായി, ഇറങ്ങിയതും അതി ജ്വലന ശേഷിയുള്ള മീഥേന്‍ വാതകം വിളക്കിലെ തീയുമായി സമ്പ
ര്‍ക്കത്തിൽ വരികയും വിസ്ഫോടനം ഉണ്ടാവുകയും ചെയ്തു..
ഇതുപോലുള്ള സ്ഫോടനങ്ങൾ പല പ്രാവശ്യം ആവര്‍ത്തിച്ചപ്പോൾ കാരണം തിരക്കി മീഥേന്‍ ആണ് കാരണമെന്ന് മനസ്സിലാക്കിയതിന് ശേഷം ചാണകം നിറച്ച് വയ്ക്കുന്ന പെട്ടികൾക്ക് മുകളിൽ തൊഴിലാളികളുടെ ശ്രദ്ധക്ക് വേണ്ടി പെട്ടികൾ ഉയർന്ന പ്രതലതിൽ സൂക്ഷിച്ച് ജലസമ്പർക്കത്തിനുള്ള സാദ്ധ്യത കുറക്കുക എന്ന ഉദ്ദേശത്തൊടെ "ഗതാഗത സമയത്ത് മുകൾത്തട്ടിൽ സൂക്ഷിക്കുക" എന്ന സൂചന എഴുതുവാന്‍ തുടങ്ങി.

 
ചരക്ക് ചാണകം! കയറ്റണതും സായിപ്പ്! ഇറക്കണതും സായിപ്പ്! അയക്കുന്നതും സായിപ്പ്! അയപ്പിക്കുന്നതും സായിപ്പ്! അപ്പോൾ നിര്‍ദ്ദേശ്ങ്ങൾ ഇംഗ്ലീഷിൽ വേണ്ടേ...? ന്നാ നമ്മൾക്കാ സൂചനാ പത്രികയെ ഇംഗ്ലീഷിലാക്കാം ന്താ......?
ദാ ഇങ്ങനെ ആയിരുന്നു ആ വാചകം ഇംഗ്ലീഷില് എഴുതിയിരുന്നത്....

S'tow H'igh I'n T'ransit

 അങ്ങനെയാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മലയാള സിനിമയെ കോരിത്തരിപ്പിച്ച ആ വാക്ക് ഉടലെടുത്തത് .
സുരേഷ് ഗോപിയുടെ മുഖം ഓര്‍മ്മ വരുന്നുണ്ടോ...... 

ഇത് ഒരു ഫാക്റ്റല്ല...!

ബ്ലൊഗ്ഗെര്‍ അഡ്ഡിക്ഷന്‍

Buzz It
സോറി കൂട്ടുകാരെ കുറച്ച് ദിവസം മാറി നിന്നു മറ്റൊന്നും കൊണ്ടല്ല ബ്ലൊഗ്ഗെര്‍ അഡ്ഡിക്ഷന്‍ മാറ്റുവാനായി പത്ത് പ്രതിജ്ഞ എടുത്തു അത് ഫലിക്കുകയും ചെയ്തു പക്ഷെ നിങ്ങളില്ലാതെ എനിക്കെന്ത് ആഘൊഷം എന്ന പരസ്യം കേട്ടപ്പോള്‍ ഞാന് പിന്നേയും അഡ്ഡിക്റ്റ് ആകുവാന് തീരുമാനിച്ചു.
എന്തായാലും നിങ്ങളില്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഉപയോഗിക്കട്ടെ എന്ന ഉദ്ദ്യേശ്ശത്തോടെ ആ പത്ത് പ്രതിജ്ഞ ഇവിടെ എഴുതുന്നു.


1) ഇന്ന് മുതല്‍, കംപ്യൂട്ടര്‍ ഓണാക്കുന്നതിന് മുമ്പ് തന്നെ ദിനചര്യകള്‍ ചെയ്യും.

2) ഇന്ന് മുതല്‍, രാവിലെ ചായ കുടിച്ചതിന് ശേഷം ബ്ലോഗ്ഗെറില്‍ വരുന്നതിന് മുമ്പെന്ന പോലെ പത്രം വായിക്കും.

3) ഇന്ന് മുതല്‍, ഭക്ഷണ സമയത്ത് ഇടത് കൈക്ക് ടൈപ്പ് ചെയ്യുകയും വലത് കൈക്ക് കഴിക്കുന്നതിന് പകരം ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

4) ഇന്ന് മുതല്‍ ബ്ലോഗ്ഗെര്‍ അക്കൌണ്ടില്ലാത്ത എന്റ്റെ പാവം സൃഹൃത്തുക്കളേയും ബന്ധുക്കളേയും കാണുവാനും സംവാദിക്കുവാനും ശ്രമിക്കും.

5) ഇന്ന് മുതല്‍, എന്റ്റെ ചുറ്റിലുള്ളവരോട് ബ്ലോഗ്ഗെറില്‍ വായിച്ച ഫലിത പൊസ്റ്റിങ്ങുകളെ കുറിച്ച് പറയുന്നതിന് പകരം അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കുവാനും ഞാന്‍ ശ്രമിക്കും.

6) ഇന്ന് മുതല്‍, ടീവി വിളംബരങ്ങള്‍ക്കിടയില്‍ എന്റ്റെ ബ്ലോഗ് പോസ്റ്റുകളിലാരെങ്കിലും കമ്മെന്റ്റിട്ടൊ എന്ന് ഞാന്‍ പരിശോധിക്കില്ല.

7) ഇന്ന് മുതല്‍, ഒരാഴ്ചയില്‍ ചുരുങ്ങിയത് ഒരു തവണ എങ്കിലും വീടിന് പുറത്തിറങ്ങി അയല്‍ വാസികളൊടും നാട്ടുകാരോടും സംവാദിക്കേണ്ടത് ഒരു സമൂഹ ജീവിയുടെ ഏറ്റവും ചുരുങ്ങിയ ഉത്തരവാദിത്തമാണെന്ന് ഞാന്‍ ഓര്‍ക്കും.

8) ഇന്ന് മുതല്‍,കമ്പനി ശമ്പളം തരുന്നത് ജോലി ചെയ്യുവാനാണെന്നും ജോലിക്കിടയില്‍ ബ്ലോഗ്ഗ് പേജുകളില്‍ കയറി നിരങ്ങുവാനല്ലെന്നും ഞാന്‍ ഓര്‍ക്കും.

9)ഇന്ന് മുതല്‍, ബ്ലോഗ്ഗിങ്ങില്‍ തിരക്കായിരുന്നതിനാല്‍ അടക്കുവാന്‍ മറന്ന ക്രെഡിറ്റ് കാര്‍ഡ് തവണകള്‍ക്ക് ബാങ്ക് പിഴ വസൂലാക്കും എന്ന് ഞാന്‍ ഓര്‍ക്കും.

10) ഇന്ന് മുതല്‍, ഇടക്ക് ഒരു ദിവസം എങ്കിലും ഉറങ്ങേണ്ടത് ഒരു ശാരീരിക ആവശ്യം ആണെന്നും, ബ്ലോഗ്ഗെറും, ബ്ലോഗുകളും, കമ്മെന്റ്റുകളും നാളെയും ഉണ്ടാകുമെന്നും ഞാന്‍ ഓര്‍ക്കും.

റോസ്മേരി

Buzz It
{PG 13 Rated Entry}

ഒരു പേരിലെന്തിരിക്കുന്നു എന്ന് പലരും ചോദിച്ച് കേട്ട് കാണുമല്ലോ പേരിലെ പ്രശ്നം കാരണം ഡൈവോഷ്സ്സായ ഒരു നിര്‍ഭാഗ്യവാന്റ്റെ കഥയിതാ:-
ഒരു ഡില്ലി ട്രിപ്പിനിടയില്‍ വച്ചാണ് എന്റ്റെ സൃഹൃത്ത് എനിക്ക് അയാളെ പരിചയപ്പെടുത്തിയത് വണ്‍ മിസ്റ്റര്‍ അരവിന്ദ് ലേലെ എന്‍റെ സൃഹൃത്തിന്റ്റെ സഹപ്രവര്‍ത്തകന്‍, കൈ നീട്ടി ഷേക്ക് ഹാന്ഡ് തന്നു കൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു 'ലേലേ'. 'ദേദേ' എന്ന് നാക്കിന് തുമ്പില്‍ വന്ന വികട സരസ്വതിയെ ഒരുവിധത്തില്‍ കണ്ട്രോള്‍ ചെയ്തുകൊണ്ട് ഞാന്‍ ആയാളോട്‌ കുശലം പറഞ്ഞ്‌ പിരിഞ്ഞു പിന്നീട് എന്റ്റെ സൃഹൃത്തിനോട് ഞാന്‍ പറഞ്ഞു ഒരു വല്ലാത്ത പേര് തന്നെ നിന്‍റെ കൂട്ടുകാരന്‍റെ.

അവന്‍ പറഞ്ഞ മറുപടി കേട്ടപ്പൊഴാണ് പേരിന്റ്റെ പ്രാധാന്യം എനിക്ക് മനസ്സിലായത് കാരണം നമ്മുടെ പാവം അരവിന്ദ് ലേലെ ഒരു ഗോവക്കാരിയെ പ്രേമിച്ച് വിവാഹം കഴിച്ചു പെണ്ണിന്റ്റെ പേര് റോസ്മേരി അവരുടെ വിവാഹത്തൊട് അനുബന്ധിച്ച് നടത്തിയ കല്യാണ വിരുന്നിടയില്‍ അവള്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു എന്തെന്നാല്‍ അവള്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ പലരും അടക്കി ചിരിക്കുന്നു ചില ആണുങ്ങള്‍ തന്നെ നോക്കി കുസൃതി ചിരിയും പാസ്സാക്കുന്നു എന്തിനെന്ന് മനസ്സിലായില്ല അന്നെത്ര ആലോചിച്ചിട്ടും റോസ്മേരിക്ക്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം കൂട്ടുകാരിയുടെ വീട്ടില്‍ പോയപ്പോള്‍ അവള്‍ പറഞ്ഞാണ്‌ എല്ലാരുടേയും ചിരിയുടെ പൊരുള്‍ റോസ്മേരിക്ക് മനസ്സിലായത് കാരണം മറ്റൊന്നുമായിരുന്നില്ല ഭര്‍ത്താവിന്റ്റെ പേര് തന്നെ, റോസ്മേരി എന്ന തന്‍റെ പേരിനൊടൊപ്പം ഭര്‍ത്താവ്‌ അരവിന്ദ് ലേലെയുടെ സര്‍ നെയിമും തമ്മില്‍ ചേരുമ്പോള്‍ ചേര്‍ക്കുമ്പോള്‍ ഒരു ഒന്നൊന്നര പൊരുത്തക്കേട്, തിരിച്ച് വീട്ടിലെത്തിയ അവളാദ്യം ചെയ്തത് ഡൈവോഷ്സിന് അപ്ലൈ ചെയ്യുക ആയിരുന്നുവത്രെ

ഷേക്ക് ഹാന്‍ഡ് തരുവാനായി വലതു കരം മുമ്പോട്ട് നീട്ടി റോസ് മേരി സ്വയം പരിചയപ്പെടുത്തുന്ന സീന്‍ ഒന്ന് ആലോചിച്ച് നോക്കൂ,

'ഹായ്, റോസ്മേരി ലേലേ'





लेले ലേലെ = എടുത്ത് കൊള്ളൂ,रोज् റോഝ്= ദിവസം/ദിവസേന, ढेढेദേദെ = തരൂ, मेरी മേരി = എന്റെ

വെയിറ്റിംഗ് ഗെയിം

Buzz It
നാട്ടില്‍ ഫോണ്‍ വിളിച്ചപ്പൊള്‍ ഭാര്യ പറഞ്ഞു 

"ചേട്ടാ ഞാന്‍ ചെട്ടന്റ്റെ പേരിലൊരു ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുത്തു"
 "ആഹ കൊള്ളാല്ലൊ അതിരിക്കട്ടെ ആരുടെ പേരാ മരണാന്തര അവകാശി ആയി കൊടുത്തെ?"
 "എന്റ്റെ പേര്‌ തന്നെ എന്ത്യേ?"
 "ഹേയ്‌ വെറുതെ ചോദിച്ചതാ."

അടുത്ത പ്രവൃത്തി ദിവസം തന്നെ എടുത്തു ഞാനൊരു പോളിസി അവളുടെ പേരില്‍, മരണാന്തര അവകാശം എനിക്ക് തന്നെ.. 

അങ്ങനെ അന്ന് മുതല്‍ ഞങ്ങള്‍ തുടക്കം കുറിച്ചു ഒരു നല്ല നാളേക്കായുള്ള കാത്തിരിപ്പ്

ഗ്രീന്‍ ചാനല്‍

Buzz It

ഫ്ലൈറ്റില്‍ കയറി ശരീരം കസേരയോട് ചേര്‍ത്ത് ബന്ധിച്ച്‌ ജനല്‍ വഴി പൂറത്തേക്ക്‌ നോക്കി ഇരിക്കുമ്പോഴാ ഒരു ലലനാമണി വന്ന് സൈഡ് സീറ്റില്‍ ഇരുന്നത്‌ നല്ല ഒരു സുഗന്ധം മൂക്കിലേക്ക് തുളച്ച് കയറി എന്നെ ഒരു 'കോട്ട്'ഊരാനച്ചനാക്കല്ലെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുമ്പോള്‍ അവള്‍  പുഞ്ചിരിച്ച്‌ കൊണ്ട് ചോദിച്ചു ഫാദര്‍ എങ്ങോട്ടാ?
ഞാന്‍ കൊച്ചിക്ക്‌..
ഞാനും അതേ..
അതു നന്നായി..
ഫാദര്‍ എന്താ അങ്ങനെ പറഞ്ഞെ?
അല്ല കോഴിക്കോട്ടാണെങ്കില്‍ സൂക്ഷിക്കണം വിമാനം ഇറങ്ങാന്‍ നേരത്ത് പൈലറ്റ്മാര്‍ സമരം പ്രഖ്യാപിച്ചാലോ?
ഫാദര്‍ നല്ല തമാശക്കാരനാണ്‌, ഫാദര്‍ എനിക്ക് ഒരു ഉപകാരം ചെയ്യുമോ?
തീര്‍ച്ചയായും മടിക്കാതെ പറയൂ..
എന്റെ കയ്യില്‍ വിലകൂടിയ ഒരു ഹെയര്‍ ഡ്രയറുണ്ട് ലേറ്റസ്റ്റ്‌ ഗാഡ്ജറ്റ് കുറച്ച്‌ എക്സ്പെന്സീവ് ആയത്‌ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കണ്ടപ്പോ വാങ്ങിയതാ ഒരു കൂട്ടുകാരിക്ക് ഗിഫ്റ്റ് ആയി കൊടുക്കാമെന്ന് കരുതി...
ശരി ഞാന്‍ എന്തു എന്താണ് ചെയ്യേണ്ടത്?
പറയാം, എന്‍റെ കയ്യിലുള്ള മറ്റ് സാധനങ്ങളുടെ വില കൂടി ചേര്‍ക്കുമ്പോള്‍ ഇതിന്‌ ഡ്യുട്ടി കൊടുക്കേണ്ടി വരും, ഫാദറിന് ബുദ്ധിമുട്ടാവില്ലെങ്കില്‍ ഇതു കോട്ടിലൊളുപ്പിച്ച് ഒന്ന് പുറത്തിറക്കി തരാമൊ?
എനിക്ക് ചെയ്യുവാന്‍ പറ്റിയ കാര്യമല്ല എങ്കിലും കുട്ടി പറഞ്ഞതല്ലേ പക്ഷേ കസ്റ്റമ്സ്കാര്‍ ചോദിച്ചാല്‍ ഞാന്‍ സത്യം പറയും എനിക്ക് നുണ പറയുവാന്‍ പറ്റില്ല അല്ലോചിച്ചോളൂ
സാരമില്ല ഫാദര്‍ താങ്കളുടെ മുഖം കണ്ടാല്‍ ആരും സംശയിക്കില്ല ആരും ചോദ്യം ചെയ്യില്ല.
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ, ഹെയര്‍ ഡ്രൈയര്‍ വാങ്ങി ഞാന്‍ കോട്ടിനടിയില് ധരിച്ചിരുന്ന പാന്റ്റ്സിന്റ്റെ പൊക്കെറ്റില്‍ നിക്ഷേപിച്ചു
ഇമ്മിഗ്രേഷന് ക്ലിയറന്‍സ് കഴിഞ്ഞ്‌ കസ്റ്റമ്സ് ഡെസ്കിലെത്തി പെട്ടി ചെക്ക്‌ ചെയ്തതിന് ശേഷം ഓഫീസര്‍ ചോദിച്ചു
ഫാദര്‍ പെട്ടിയില്‍ ഉള്ളത് കൂടാതെ മറ്റെന്തെങ്കിലും വിലപിടിച്ചത് ഉണ്ടോ കയ്യില്‍? കര്‍ത്താവേ കുടുങ്ങിയോ, കള്ളത്തരം പറയുവാതിരിക്കാനായി ഞാന്‍ പരമാവധി ശ്രമിച്ചു, "ഇല്ല ഓഫ്ഫീസര്‍ എന്റ്റെ കഴുത്ത് മുതല്‍ വെയ്സ്റ്റ് വരെ ഒന്നും തന്നെ ഡിക്ലയര്‍ ചെയ്യുവാനായി ഇല്ല".
വ്യത്യസ്തമായ മറുപടി കേട്ടിട്ടാകണം അയാള്‍ പിന്നേയും ചോദിച്ചു 'അരക്ക്‌ താഴേക്കോ ഫാദര്‍?' ഇയാള്‍ എന്നെ കൊണ്ട്‌ നുണ പറയിച്ചേ അടങ്ങൂ ബട്ട് ഞാന്‍ എങ്ങനെ നുണ പറയും കുറച്ച്‌ ആലോചിച്ചതിന് ശേഷം ഞാന്‍ പറഞ്ഞു.
"ഓഫ്ഫീസ്സര്‍ അങ്ങനെ പ്രാത്യേകിച്ച് ഒന്നും തന്നെയില്ല  ഢ്യൂട്ടിയബിള്‍ അല്ല എന്നു ഞാന്‍ വിശ്വസിക്കുന്ന വളരെ ഡെലിക്കേറ്റ് ആയതും ഇതുവരെ ഉപയോഗിക്കാത്തതുമായ ഒരു ഗാഡ്ജെറ്റ് മാത്രമെയുള്ളു".

എന്തിനെന്ന് അറിയില്ല പൊട്ടി ചിരിച്ച് കൊണ്ടയാള്‍ പറഞു 'ഫാദര്‍ പൊയ്ക്കൊളു'

സ്ക്രാപ്പ് യാര്‍ഡ്

Buzz It

സ്ക്രാപ്പ് യാഡിന്റ്റെ ഉട്ഘാടനം കഴിഞ്ഞപ്പോ പ്രെസിഡന്റിനൊരു സംശയം രാത്രിക്ക് ആരെങ്കിലും സ്ക്രാപ് മോഷ്ടിച്ചാലോ? പഞ്ചായത്ത്‌ വിളിച്ച്‌ കൂട്ടി നൈറ്റ് വാച്ച് മാന്‍ തസ്തിക ഉണ്ടാക്കി ഒരാളെ നിയമിച്ചു. അപ്പോള്‍ മെമ്പര്‍ക്ക് ഒരു ഡൌട്ട് 'വാച്ച് മാന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ആര് കൊടുക്കും?' സൊലൂഷന്‍ തയ്യാര്‍  പ്ലാനിങ് സെക്‍ഷന്‍ തൂടങ്ങി രണ്ടാളെ നിയമിച്ചു. 
ദോണ്ട് പിന്നേം സംശയം 'ഇവരയൊക്കെ ആര് മോണിട്ടര്‍ ചെയ്യും ഹൂം?'  എച്ചാര്‍ വേറെ ആരെന്നായി അംഗങ്ങള്‍; ഒരു എച്ചാറും ഒരു പേ റോള്‍ ഓഫീസ്സറും റെഡി. ഇപ്പ്രാവശ്യം സംശയം 33% വനിതാ മെമ്പര്‍ക്ക്, 'ഇത്രേം ആള്‍ക്കാരെ മാനേജ് ചെയ്യാന്‍ എന്താ സംവിധാനം?' അഡ്‌മിനിസ്റ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്റ് പ്ലസ് അഡ്മിന്‍ ഓഫീസ്സര്‍, ഒരു അസ്സിസ്റ്റന്റ്റ് ഓഫീസ്സര്‍ ആന്ഡ്  സെക്രട്ടറി; പ്രോബ്ളെം സോള്‍വെഢ്.

വാര്‍ഷിക കണക്കെടുപ്പില്‍ സ്ക്രാപ്പ് യാഡിന്റ്റെ മൊത്തം ചിലവ്‌ ബഢ്ജറ്റിനേക്കാള്‍ രണ്ട് കോടി അധികം!! 
കേന്ദ്രം പറഞ്ഞു 'ചിലവു കുറച്ചേ മതിയാകൂ' .
നിയമസഭ കൂടി പഞ്ചായത്തിനു ഓര്‍ഡെര്‍ കൊടുത്തു
"വിത്ത്‌ ഇമ്മീഡിയറ്റ് എഫക്റ്റ് പിരിച്ചു വിടുക 
നൈറ്റ് വാച്ച് മാനെ ".

പ്രൊഡക്റ്റിവിറ്റി

Buzz It
ആദ്യ വിവാഹത്തില്‍ പതിനെട്ട് പെറ്റവള്‍ നാടിനും വീടിനും പെരുമയേറ്റി,

വീട്ടിലും ആയല്‍ വീട്ടിലും പിന്നെ നാട്ടിലും അവളുടെ മക്കളെങ്ങും,

തട്ടിയും മുട്ടിയും കാലം ഗമിക്കുമ്പോള്‍ ഒരു നാള്‍ മാരന്‍ യാത്രയായി.
ഒട്ടും മടിയാതെ പിന്നെയും കെട്ടി അവള്‍ അടുത്തൊരു എട്ടു കുട്ടികള്‍ക്ക് അമ്മയുമായി,

ലിംകാ ബുക്ക്'കാരെത്തി ആദ്യം  പിന്നെ പത്രക്കാരും പുറകേ ഓബീവി വാനുകളും,

ഒരുനാളാ പൂമാരനും പോയഹോ കഷ്ടം പിന്നെയും അവളേകയായി.

കെട്ടി ബോറടി മാറ്റാനോന്നുകൂടി അടുത്തൊരാറ് കുട്ടികള്‍ക്ക് അമ്മയുമായി,

എത്തി വിദേശങ്ങളില്‍ വാര്‍ത്ത ചൊല്ലിയവള്‍ നന്ദി ബീബീസിക്കും സഹോദരന്‍ സീ എന്‍ എന്നിനും

കാലചക്രം കറങ്ങി അനുസ്യൂതം ഒരു നാളവളും യാത്രായായി.

പെട്ടി കെട്ടി കുഴിയിലിറക്കുമ്പോ പാതിരി ചൊല്ലി, "കര്‍ത്താവിന്‌ സ്തുതി അവസാനം അവരൊന്നായി"

ഈ സ്തുതി കേട്ട ബീ ബീ സീ പൈങ്കിളിക്കൊരു സംശയം,

വിജ്ഞാന കുതുകിയാമവള്‍  കേട്ടു സീ എന്‍ എന്‍ പ്രവര്‍ത്തകയോട് ഇങ്ങനെ

വാട്ട് ഡൂ യൂ തിന്ക് ഡസ് ഹീ മീന്‍ ഹേര്‍ ഫസ്റ്റ്, സെക്കന്‍ഡ് ഓര്‍ തേഡ് ഹസ്‌ബന്‍റ്?

ഒട്ടും മടിയാതെ സി എന്‍ എന്‍ മൊഴിഞ്ഞു ഇവ്വണ്ണം

"ഐ തിങ്ക് ഹീ മീന്‍സ് ഹേര്‍ ലെഗ്സ്'

സ്കോളര്‍ഷിപ്പ് പരീക്ഷ

Buzz It
വൈകുന്നേരം ഭാര്യക്ക്‌ ഒപ്പമിരുന്ന് സീരിയല്‍ കണ്ട് അത്യാവശ്യം മനസ്സ്‌ വിഷമിപ്പിച്ച് ആ പേരിലൊരു  പെഗ്ഗുമടിച്ച് കോലായിലെ ചാരു കസേരയില്‍ കിടക്കുമ്പോളതാ സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതാന്‍ പോയ ഫസ്റ്റ് പ്രൊഡക്ഷന്‍ കയറി വരുന്നു, മുഖഭാവം കണ്ടപ്പോള്‍ എന്തോ ഒരു പന്തി കേട്‌ കടുന്നല് കുത്തിയ പോലെ എന്ന് വേണമെങ്കില്‍ പറയാം
എന്താടാ പറ്റിയെ പരീക്ഷ ടഫ് ആയിരുന്നോ?
ഒന്നുമില്ല..
അവന്‌ പ്രശ്നം ഒന്നുമില്ലെങ്കില്‍ എനിക്കെന്ത് പ്രശ്നം എന്ന് മനസ്സില്‍ വിചാരിച്ച്‌ ഞാനടുത്ത ബ്ലോഗ് എഴുതുവാനുള്ള ഒരു തീം മനസ്സില്‍ ആലൊചിച്ചുരുട്ടി.
അങ്ങനെ ബ്ലോഗും അതിലൂടെ കിട്ടാന്‍ പോണ മറുപടികളും ഓര്‍ത്ത്‌ കിടക്കുമ്പോള്‍ അകത്ത് നിന്ന് ഭാര്യയുടെ വിളി വന്നു
'ദേ നിങ്ങള്‍ ഒന്നിങ്ങോട്ട്‌ വന്നേ'' ശബ്ദത്തിലൊരു മയക്കുറവ്
എന്താ ഇപ്പോ പുതിയ സംഭവം? ലവള് പിന്നെയും വിളിച്ചോ എന്ന് ഓര്‍ത്ത്‌ തലയും തടവി ഞാന്‍ അകത്തേക്ക് ചെന്നു,
എന്തിനാ വിളിച്ചേ?
നിങ്ങള്‍ നാളെ മോന്റ്റെ സ്കൂള്‍ വരെ പോകണം
വാട്ട്, ഞാന്‍ ഇനീം സ്കൂളില്‍ പൊകണമെന്നൊ?
നിങ്ങളേം കൂട്ടി ഇനി സ്കൂളില്‍ ചെന്നാ മതീന്നാ പുന്നാര മോനോട്‌ പറഞ്ഞ് വിട്ടേക്കണെ.
സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതുവാന്‍ പരീക്ഷ സെന്റ്ററില് പോയ ഇവന്‍ സ്വന്തം സ്കൂളില്‍ എന്ത്‌ എടങ്ങേറ് ഉണ്ടാക്കി 'എന്താടാ പ്രശ്നം'
അങ്ങനെ ഒന്നുമില്ല അച്ഛാ ടീച്ചര്‍ക്ക് അച്ഛനെ കാണണമെന്ന്..
ഹൌ സ്വീറ്റ്,   ഓയ് കുഢിയാ... ചോക്ളേറ്റ് ദി ബോംബ്........
വേണ്ടാ നിങ്ങള്‍ അധികം സ്വപ്നം കാണണ്ട, പറഞ്ഞ് കൊടുക്കെടാ നീ ഉണ്ടാക്കിയ കുരുത്തക്കേട്‌.
അവന്‍ സൈലെന്റ് ... പീബിയില്‍ നിന്ന് പുറത്താക്കിയ പോലെ..
നീ പറയണുണ്ടൊ അതോ ഞാന്‍ പറയിപ്പിക്കണൊ? അമ്മയുടെ ഭീക്ഷണി
സ്കോളര്‍ഷിപ്പ്‌ പരീക്ഷക്ക് സുവോളജി പേപ്പര്‍ ഉണ്ടായിരുന്നു..
അതിന് ഞാന്‍ എന്തിനാ സ്കൂളില്‍ വരേണ്ടത്‌,അമ്മേ കൊണ്ടായാ പോരെ?
അതിലൊരു ചോദ്യം ആറ് പക്ഷികളുടേ കാലിന്റെ പടം കൊടുത്തേക്കണു ശരീരമില്ല പാദമില്ല ആ പടം നോക്കി പക്ഷികളെ തിരിച്ചറിഞ്ഞ് അവയുടെ പേരെഴുതാന്‍..അച്ഛന്‍ തന്നെ പറയ് ജസ്റ്റ് കാലിന്റ്റെ പടം നോക്കീട്ട് എങ്ങനെ പക്ഷികളെ തിരിച്ചറീയുവാന്‍ പറ്റും, അച്ഛന്‌ പറ്റുമോ?
ആലോചിച്ചപ്പോ ചെക്കന്റ്റെ ചോദ്യം കറക്റ്റ്, രംഭ ഷക്കീലാ തൂടങ്ങിയ കിളികളുടേ കാല്‍ ആണെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു, എന്നാലും അവന്‍ വെല്ലുവിളിച്ചതല്ലേ സോ പറഞ്ഞു 'ക്വൊസ്റ്റിന്‍ പേപ്പര്‍ കാണട്ടെ'
ചെറുക്കനു അനക്കമില്ല....
നിന്നോട്‌ അല്ലേ ക്വൊസ്റ്റിന്‍ പേപ്പര്‍ കാണിക്കാന്‍ പറഞ്ഞേ??..
അതിനു ക്വൊസ്റ്റിന്‍ പേപ്പര്‍ അവന്റെ കയ്യില്‍ ഉണ്ടായിട്ട് വേണ്ടെ? അമ്മയുടെ അശരീരി
പിന്നെ? എന്താടാ ഉണ്ടായേ?
ഞാന്‍ കുറേ ശ്രമിച്ചു അച്ഛാ പക്ഷേ പറ്റിയില്ല പക്ഷികളെ തിരിച്ചറിയുവാന്‍  ആ ഒരു ക്വൊസ്റ്റിന്‍ കാരണം സ്കോളര്‍ഷിപ്പ്‌ നഷ്ടമാകുമല്ലൊ എന്നോര്‍ത്ത് ഇരിക്കുമ്പോ എക്സാമിനര്‍ വന്നെന്റ്റെ തലക്കിട്ട് കീഴൂക്കീട്ട് ചോദിച്ചു 'എന്താടാ പടം നോക്കി സ്വപ്നം കാണുകയാ', എനിക്ക് സഹിച്ചില്ല ഞാനാ ക്വൊസ്റ്റിന്‍ പേപ്പറും ആന്സ്വെര്‍ ഷീറ്റും എല്ലാം എടുത്ത് എറിഞ്ഞു. മനപ്പൂര്‍വം അല്ല അച്ഛാ അറിയാണ്ടെ പറ്റിപ്പോയതാ എന്നെ തല്ലല്ലേ പ്ളീസ്.
തലക്കിട്ടൊന്ന് കൊടുക്കുവാന്‍ തോന്നിയാദ്യാം പിന്നെ അവന്റെ സൈഡീന്നു ആലോചിച്ചപ്പോള്‍ വേണ്ട വച്ചു തന്നേമല്ല ഇപ്പോഴത്തെ കൂട്ടികള്‍ വളരെ അഡ്വാന്സ്സാ വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണൊ 'മകന്‍ അച്ഛനെ തല്ലീന്ന്'.
അപ്പോഴേക്കും ഭാര്യയുടെ ശബ്ദം പിന്നെയും ' നിങ്ങള്‍ എന്താ ആലൊചിക്കണെ മുഴുവന്‍ കഥയും ചോദിക്ക് ചെക്കനോട്...
ങ്ങേ കഴിഞ്ഞില്ലേ, എന്നിട്ട്‌ എന്താടാ ഉണ്ടായേ??
അയാളെന്നെ ചൂരലിന് അടിച്ചു എന്നിട്ട്‌ ചോദിച്ചു 'ഏതാ നിന്റെ സ്കൂള്‍, എന്താ നിന്റെ പേര്‌?'
എനിക്ക് സഹിച്ചില്ല അച്ഛാ ഞാന്‍ മുട്ടുവരെ പാന്റ്സ് താഴ്ത്തി കാണിച്ചിട്ട് പറഞ്ഞു  
'എന്റെ കാല്‍ നോക്കീട്ട് ഇങ്ങേര് തന്നെ പറയ്''

ഹിപ്നോട്ടിസം

Buzz It
ക്ളബ്ബിന്റ്റെ വാര്‍ഷിക ആഘോഷം ഇപ്പ്രാവശ്യം എന്തെന്കിലും പുതുമ ഉള്ള പ്രോഗ്രാംസ് വേണമെന്ന് എല്ലാ മെമ്പര്‍മാര്‍ക്കും നിര്‍ബന്ധം എല്ലാരും ചേര്‍ന്ന് പുതിയ ഐറ്റം കണ്ട് പിടിക്കുവാനുള്ള ജോലി ആര്‍ക്കും ഓടിക്കയറാവുന്ന ചാഞ്ഞ മരവും പോരാത്തതിന് ക്ലബ് പ്രസിഡന്റ്റുമായ എന്നെ ഏല്പ്പിച്ചു. മിമിക്രി, ഗാനമേള, ഡ്രാമ ഇത്യാദി പ്രൊപോസലെല്ലാം അങ്ങൊട്ട് പറയും മുമ്പേ റിജക്റ്റെഡ്, അങ്ങനെ എന്ത് ചെയും എന്നോര്‍ത്ത് ഇരിക്കുമ്പൊഴാ ഒരു ഓണ്‍ലൈന്‍ പരസ്യം കണ്ടത് ഒരു റഷ്യക്കാരന്‍ ഹിപ്നൊട്ടിഷ്യന്‍ മാസ്സ്‌ ഹിപ്നൊട്ടീസത്തില്‍ അഗ്രഗണ്യന്‍ എന്ന് കുറേ ആള്‍ക്കാരുടെ വക സാക്ഷി പത്രവുമൊക്കെയായി ഒരു പരസ്യം, ആശാന്‍ വടക്കേ ഇന്ത്യന്‍ ടൂര്‍ നടത്തുന്നു ആര്‍ക്കെങ്കിലും പ്രോഗ്രാം നടത്തിക്കുവാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ കൊണ്ടാക്റ്റ് ചെയ്യാമത്രേ. ഉടനെ തന്നെ അവൈലബിള്‍ ജെനെറല്‍ ബോഡി വിളിച്ച്‌ കൂട്ടി കുറച്ച്‌ മുറുമുറുപ്പുകള്‍ കേട്ടില്ലെന്ന് വച്ച് അതങ്ങ്‌ ഉറപ്പിച്ചു 'ഹിപ്നോട്ടിസം'. 
നോട്ടീസ് അടിച്ചിറക്കി ലോക്കല്‍ കേബിളില്‍ പരസ്യം കൊടുത്തു അങ്ങനെ ആ നാളെത്തി.

കള്ള സിഡി വാങ്ങി കണ്ട് നാട്ടുകാര്‍ മൂടിപ്പിച്ച സിനിമാ കൊട്ടകയാണ് വെന്യൂ, ഷോ തുടങ്ങി.. കറുത്ത പാന്റ്സും കോട്ടുമിട്ട് മജിഷ്യന്‍ സ്റ്റേജിലെത്തി കാണികളെ നോക്കി വിശാലമായി ഒന്നു സ്മൈലി എന്നെ നോക്കി ഉണ്ണാന്‍ പൊണ ചോറിന് അഡ്വാന്സായി സ്പെഷ്യലായി ഒന്ന് സ്മൈലി പിന്നീട് നന്ദി പ്രകാശിപ്പിച്ചതിന് ശേഷം പോക്കറ്റിന്ന് ഒരു വാച്ച് എടുത്ത് കാണികളെ കാണിച്ചിട്ട് പറഞ്ഞു

"ഇതെനിക്ക് പാരമ്പര്യമായി കിട്ടിയ വാച്ചാണ് വളരെ പ്രത്യേകപ്പെട്ട വാച്ച് കഴിഞ്ഞ ആറ് വര്‍ഷമായി ഈ വാച്ച് ഞങ്ങളുടെ കുടുംബത്തിനു സ്വന്തം, ഇതിലേക്ക് സൂക്ഷിച്ച് നോക്കൂ"

യെസ് വാച്ച് ദിസ് വാച്ച് വാച്ചിറ്റ്..വാച്ച് ദി വാച്ച്..വാച്ച് ദി വാച്ച്..വാച്ച് ദി വാച്ച് എന്ന് ഉരുവിട്ട് കൊണ്ടയാളാ വാച്ചിനെ വലത് നിന്ന് ഇടത്തേക്കും ഇടത് നിന്നു വലത്തേക്കും ആട്ടി കൊണ്ടേ ഇരുന്നു, ഹാളിലാകെ നിശബ്ധത നിറഞ്ഞു ആകെ കേള്‍ക്കാവുന്നത്‌ വാച്ച് ദി വാച്ച്, വാച്ച് ദി വാച്ച് എന്ന മജീഷ്യന്റ്റെ ശബ്ദം മാത്രം ഫോക്കസ്സ് ലാമ്പിറ്റെ വെളിച്ചം വാച്ചിന്റ്റെ ഗ്ലാസില്‍ തട്ടി പ്രതിഫലിച്ചു, നൂറ്‌ കണക്കിനു കണ്ണുകള്‍ വാച്ചീനോടൊപ്പം ഇടത് നിന്ന് വലത്തേക്കും വലത്ത് നിന്ന് ഇടത്തേക്കും ചലിച്ച് കൊണ്ടേ ഇരുന്നു.

പെട്ടെന്നാണത് സംഭവിച്ചത്..... മജിഷ്യന്റ്റെ കയ്യില്‍ നിന്ന് പിടുത്തം വിട്ട് വാച്ച് തറയിലേക്ക് വീണു.. ചില്ല് പൊട്ടി കഷണം കഷ്ണങ്ങളായി നാലുപാടും ചിതറി തെറിച്ചു......

കലിയും അതിലേറെ നിരാശയും കയറിയ മജീഷ്യന് തന്റ്റെ കറുത്ത തൊപ്പി ഊരി വലിച്ചെറിഞ്ഞു കൊണ്ട് സുരേഷ് ഗോപി സ്റ്റൈലില് ഉച്ചത്തില്‍ പറഞ്ഞു ......

"$HIT"


തിയേറ്ററുടമക്ക് നാല് പണിക്കാരുടെ മൂന്നാഴ്ച്ചത്തെ കൂലി ഞാന്‍ കൊടുക്കണമെന്നാ ക്ളബ്ബ് ഫുള്‍ കോറം ജെനറല്‍ ബോഡി തീരുമാനം

ഹോം സ്റ്റോറീസ്

Buzz It
നാല്മണി നേരം പൊണ്ടാട്ടി തന്ന ചായ കുടിച്ചതിന് ശേഷം സമയം കളയാനായി മകന്‍ കാണാതെ ഒളിപ്പിച്ച് വച്ചിരുന്ന ക്രൈം വാരികേടെ പുതിയ ലക്കം വായിച്ച് രോമാഞ്ച  കഞ്ചൂകം അണിഞോണ്ട് ഇരിക്കുകയായിരുന്നു ഞാന്‍, പെട്ടെന്നാണ് തലയില് എന്തൊ കനമുള്ള സാധനം കൊണ്ട് ഒരു അടി വീണത് ...ഠിങ്ങ്...
ഥോഢീ ദേര്‍ കേലിയെ പവര്‍കട്ട് ഫോള്ളോവെഡ് ബൈ സ്റ്റാര്‍സ് ദെന്‍ സം വാല്‍നക്ഷത്രംസ്, ധൂമകേതൂസ്‌ എക്സറ്റ്റാ എക്സറ്റ്റാ... അതുക്കപ്പുറം നക്ചിത്തരം,ഫൈനലി എഗൈന്‍ സായംകാല സൂര്യന്‍. 

പുറകോട്ട് തിരിഞ്ഞ് എന്റ്റെ വീട്ടില്‍ കയറി എന്നെ തല്ലിയതാര് എന്ന് നോക്കി, പ്രതിക്ഷ തെറ്റിയില്ല പൊണ്ടാട്ടി തന്നെ സമാധാനായി വേറെ ആരുമല്ലല്ലോ എന്നാലും എന്തിനാണാവൊ ഈ തലോടല്‍ എന്നറിയണല്ലൊ അതിനുള്ള ഹ്യൂമന്‍ റൈറ്റ് ഒരു ഭര്‍ത്താവായ എനിക്കുമുണ്ടല്ലൊ പക്ഷേ അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ചൊദിക്കണൊ വേണ്ടയോ എന്നൊരു കണ്‍ഫ്യൂഷണ്‍ അത്രക്ക് സുന്ദരം കൂടാതെ കയ്യില്‍ ചട്ടുകവും! അധികം ആലോചിക്കേണ്ടി വന്നില്ല അവള്‍ തന്നെ കണ്‍ഫ്യൂഷണ്‍ തീര്‍ത്ത്‌ തന്നു ഒരു തുണ്ട് പേപ്പര്‍ എന്റെ മുഖത്തിന് നേരെ കാണിച്ച്‌ ഒരു ചോദ്യം 

ഇത്‌ നിങ്ങളുടേ പോക്കെറ്റീന്ന് കിട്ടിയതാ ആരാ ഈ മൊണിക്ക? അവളുടേ നമ്പര്‍ എഴുതിയ ഈ പേപ്പര്‍ എങ്ങനെ നിങ്ങളുടേ പോക്കെററില്‍ വന്നു??

കുറച്ച് നേരത്തേക്ക് പാഠപുസ്തകങ്ങള്ക്കിടയില്‍ നിന്ന് നീല പുസ്തകം പിടിക്കപ്പെട്ട കൌമാരക്കാരന്റ്റെ കണ്ഡീഷനില്‍ ആയിപ്പൊയ ഞാന്‍ പെട്ടെന്ന് സമനില വീണ്ടെടുത്ത് പറഞ്ഞു
ഇതിനാ എന്നെ തല്ലിയത് കാര്യം അറിയാതെ ചാടിക്കയറ്റം നിനക്കിത്തിരി കൂടുന്നുണ്ട്, കഴിഞ്ഞ ആഴ്ച്ച ഞാന്‍ ബോസ്സിന്റ്റെ ഒപ്പം ബാംഗ്ലൂര്‍ക്ക് പോയത് നിനക്ക് ഓര്‍മ്മയില്ലേ??

അപ്പോ നിങ്ങളുടെ കൂടെ ഇവളും ഉണ്ടായിരുന്നുവോ?

നീ എന്നെ പറയാന്‍ സമ്മതിക്കില്ലേ, മീറ്റിങ്ങ് കഴിഞപ്പോള്‍ അയാളെന്നെയും കൂട്ടി കുതിര പന്തയത്തിന് പോയിരുന്നു അതിലയാള്‍ ബെറ്റ് വച്ച കുതിരേടെ പേരും ടിക്കെറ്റിന്റ്റെ നമ്പറുമാണത് അല്ലാണ്ടെ നീ കരുതണ പോലെ കണ്ട പെണ്ണുങ്ങളുടെ നമ്പറൊന്നുമല്ല.

സോറി ചേട്ടാ, പെട്ടെന്ന് കണ്ടപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചു പോയതാ ക്ഷമിക്ക്‌ സ്നേഹം കൂടിട്ടാ ഞാന്‍ ഇങ്ങനെ ഒക്കെ പെരുമാറണെ ഞാന്‍ പോയി ഒരു കപ്പ്‌ കാപ്പി ഉണ്ടാക്കി വരാം എന്റെ പൊന്നിന്.

നീ ഇങ്ങനെ സ്നേഹിച്ചാല്‍ ഞാന്‍ അധികം നാള് ഉണ്ടാകില്ല എന്ന് മനസില്‍ ഓര്‍ത്ത്‌ അവള്‍ കൊണ്ടുവന്ന സ്നേഹം കൂട്ടിയ കാപ്പി കുടിച്ച്‌ തലയില്‍ പൊങ്ങിയ മാവേലിത്തപ്പനെ തടവി ഇരുന്നു.

സീന്‍2: ലൊക്കേഷന്‍: ഹോം, ദിവസം: ഞായര്‍, സമയം: പതിനൊന്ന് മണി മോണിങ്ങ്.

ഞാന്‍ ഉമ്മറത്ത്‌ ചാരുകസേരയില്‍ കിടന്ന് കഴിഞ്ഞ ദിവസം കണ്ട ഹിന്ദി സിനിമയുടെ പ്രധാന ഭാഗങ്ങള്‍ മനസ്സിലേക്ക് പിന്നെയും പിന്നേയും വിളിച്ച് വരുത്തി മനസ്സില്‍ ലാര്‍ജ്ജ് സൈസ് ലഡ്ഡുകള്‍ പൊട്ടിച്ച്‌ പരിസരം മറന്ന് കിടക്കുമ്പോള്‍ ഫോണ്‍ ചിലച്ചു 'ഹലോ' പൊണ്ടാട്ടി അറ്റെന്ഢ് ചെയ്യണുണ്ട് സമാധാനായി ഞാനടുത്ത ലഡ്ഡുവിലേക്ക് കടന്നു പെട്ടെന്നാണ് അത് സംഭവിച്ചത് തലയില്‍ രണ്ട്‌ അടി ഠിം ഠിം ടമാര്‍....., മോശം പറയരുതല്ലോ ഇപ്പ്രാവശ്യം പവര്‍കട്ട് കുറച്ച് അധികം നേരം നീണ്ടു നിന്നു, പിന്നീട് നക്ഷത്രങ്ങളുടെ പെരുമഴക്കാലം പ്രന്ജ്ഞ ബഹിരാകാശ ഗമനം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ കയ്യില് ഫ്രൈപാനുമായി നില്ക്കണ വാമഭാഗത്തോട് ദയനീയമായി ഞാന്‍ ചോദിച്ചു ഇതിപ്പോ എന്തിനാ?

അവളാദ്യം തുള്ളി പിന്നെ അരുളി 
ബാംഗ്ലൂരീന്ന് നിങ്ങളുടെ കുതിര ഇപ്പൊള്‍ ഫോണ്‍ വിളിച്ചിരുന്നു

ജെറ്റ്‌ ഫ്യൂവല്‍ - (ജെറ്റ് വിമാന ഇന്ധനം)

Buzz It


എന്തൊരു മഞ്ഞ് നവമ്പറ് ആയതെ ഉള്ളൂ കാലാവസ്ഥക്കൊരു സ്ഥിരത ഇല്ലിപ്പൊ. മഞ്ഞ് കാരണം ലാന്ടിങ്ങ് കുറവായിരുന്നു അങ്ങനെ ഒരു ഉപകാരം ഉണ്ടായി മഞ്ഞിനെ കൊണ്ട്,ഇന്നത്തെ വിമാനങ്ങളെല്ലാം തിരിച്ച് വിട്ടത്രെ, എന്നാണാവൊ ഇവിടേം ഐ എല്‍ എസ് സിസ്റ്‌റം പിടിപ്പിക്കണത്. ഡ്യൂട്ടി കഴിയാന്‍ ഇനീം മുക്കാല്‍ മണിക്കൂര്‍ കഴിയണം അതുവരെ സ്റ്റോറില്‍ പോയി അച്ചായനോട് വര്‍ത്തമാനം പറഞ്ഞിരിക്കാം വേറെ എന്താ ചെയ്കാ ടെറ്മിനലിലായിരുന്നെന്കില് വല്ല എയര്‍ ഹോസ്റ്റസ് കിളികളുടേം വായ്നോക്കി നിക്കാരുന്നു

അച്ചായോ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?

എന്തോന്ന് വിശേഷം; നല്ല തണുപ്പ്‌ സ്മാള് ഉണ്ടായിരുന്നേല്‍ അടിക്കാന്‍ പറ്റിയ കാലാവസ്ഥ സ്റ്റോക് ഒന്നും ഇല്ലാതാനും ഇന്നാണെങ്കില്‍ ഒന്നാം തീയതി അല്ലേല്‍ പുറത്ത് നിന്ന് വാങ്ങായിരുന്നു, ഈ ജെറ്റ്‌ ഫ്യൂവല്‍ അടിച്ചാല്‍ ഫിറ്റാകൂന്ന് കേട്ടിട്ടുണ്ട് ശരിയാണോടെ?

അറിയില്ല അച്ചായാ

നിനക്ക്‌ പിന്നെ എന്തോന്ന് അറിയാം, നിനക്ക്‌ വേണൊ ഞാന്‍ ഒരെണ്ണം അടിക്കാന്‍ പോകുവാ

കമ്പനിക്ക്‌ ഒരെണ്ണം ആകാം കുഴപ്പം ഒന്നും ഉണ്ടാകില്ലലൊ അല്ലേ?

കുഴപ്പം ഒന്നും ഉണ്ടാകില്ല, അല്ല ഉണ്ടാക്വോടെ, ഹേയ്… എന്തായാലും സത്സ ഇത്രേം വര്‍ഷം കഴിച്ചിട്ട് ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല പിന്നല്ലെ ജെറ്റ് ഫ്യൂവല്, നീയാ ഗ്ലാസ്സ് രണ്ടെണ്ണം ഇങ്ങെടുക്ക്.

എന്റ്റെ ഡ്യൂട്ടി കഴിയാനിനി അര മണിക്കൂറെ ഉള്ളെട്ടൊ, ഞാനിത് അടിച്ചിട്ട് വീട്ടിലേക്ക് പോകും.

തൊട്ട്‌ നക്കാന്‍ ഒന്നും ഇല്ലല്ലോടെ ഒരു കാര്യം ചെയ്യാം ഞാന്‍ പൊറൊട്ടയും പരിപ്പ് കറിയും കൊണ്ടു വന്നിട്ടുണ്ട് എന്തായാലും നേരം ഇത്രയുമായി അത്താഴൊം കൂടെ കഴിച്ചേക്കാം നീയും കൂടിക്കൊ.

എനിക്ക് വേണ്ട അച്ചായാ ഞാനിപ്പൊ വീട്ടിലേക്ക് പോകുവല്ലെ

അങ്ങനെ ഞങ്ങള് ജെറ്റ്‌ ഫ്യൂവല്‍ അടിച്ച് പിരിന്ജാച്ച്, രാവിലെ എഴുന്നേറ്റപ്പൊ എന്താ ഒരു സുഖം, നോ തലവേദന, നോ ഹാങ്ങോവറ്, നോ നത്തിങ്ങ്, സംഭവം കൊള്ളാം ഇനി ഇപ്പൊ ഇത് ഒരു ശീലമാക്കണം അച്ചായന് സ്റ്റോറിന്ചാറ്ജായിരിക്കണ കാരണം നൊ പ്രോബ്ളെംസ് അറ്റ് ഓള്‍. അച്ചായനെ ഒന്നു വിളിച്ച് നോക്കാം ആള്‍ക്ക്‌ ജെറ്റ്‌ ഫ്യൂവല്‍ അടിച്ചിട്ട്‌ എങ്ങനെ ഉണ്ടായിരുന്നുവോ ആവോ.

‘ഹലോ അച്ചായോ ഇത്‌ ഞാനാ പീഡി, എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ ഫിറ്റായി പോയില്ലല്ലൊ അല്ലെ, സംഭവം കൊള്ളാട്ടൊ എനിക്കിന്നലെ അത്യാവശ്യം തലക്ക് പിടിക്ക്യേം ചെയ്തു ഹാങ്ങോവറും ഇല്ല, അച്ചായനിപ്പൊ എവിടെയാ ഡ്യൂട്ടിയിലാ?’

അല്ലെടാ മോനെ ഞാനിപ്പൊ കോട്ടയത്താ എറണാകുളം പാസ്സഞ്ചര്‍ ട്രെയിന്‍ കാത്തിരിക്ക്വാ

കോട്ടയത്തോ?? അവിടെ എങ്ങനെ എത്തി എന്താ ശബ്ദം വല്ലാതെ ഇരിക്കണെ??

ഒന്നും പറയണ്ട മോനെ നീ പോയതിനു ശേഷം ഞാന് 2 ഗ്ലാസ്സ് കൂടെ അടിച്ച് പൊറൊട്ടയും പരിപ്പ് കറിയും കഴിച്ച് ഒന്നു മയങ്ങുമ്പോ എച്ച് ആറിന്ന് ഫോണ്‍കാള്‍ ഫയര്‍ ട്രെയിനിങ്ങിന് ചെല്ലാന്‍ പറഞ്ഞോണ്ട്.

ഞാനാറിയാതെ ഒരു ഫയര്‍ ട്രെയിനിങ്ങോ എന്നോര്‍ത്തു കൊണ്ട് ചോദിച്ചു....എന്നിട്ട്‌?

ട്രെയിനിങ്ങ് ഗ്രൌന്ഡില് എക്സ്റ്റിങ്ക്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തണ ട്രെയിനിങ്ങ് ചെയ്തോണ്ട് ഇരിക്കണതിനിടക്ക് അറിയാതെ ഒരു ഊര്‍ദ്ധശ്വാസം പോയെടാ പിന്നെ ഒരു പാച്ചിലായിരുന്നു ഹോ...
നീ രണ്ട് ദിവസത്തേക്ക് ഗ്യാസ് വിടല്ലേ കഴിയുന്കില് തീയുടെ അടുത്ത് പോക്വേം വേണ്ട. ബൈ ദി വേ ആകാശത്തൂന്ന് നോക്കുമ്പോ നിന്റ്റെ വീട് കാണാന്‍ നല്ല ഭംഗി ഉണ്ടെട്ടോ

ഒരു വീക്കെന്ഡിന്റ്റെ അന്ത്യം

Buzz It
അന്നൊരു ഞായറാഴ്ച്ച, ആഴ്ചയുടെ അവസാന ദിവസം മൂട്ടില്‍ സൂര്യ പ്രകാശം തട്ടും വരെ ഉറങ്ങാം എന്നു കരുതിയ എന്നെ വാമ ഭാഗം അലറി ഉണര്‍ത്തി.....
"നിങ്ങള്‍ കിടക്കയില് നിന്ന് ഒന്നു പൊങ്ങീട്ട് വഴിയിറമ്പത്ത് നില്‍ക്കണ ഈ ചെടികളുടെ തലപ്പ് ഒന്നു വെട്ടിക്കെ മനുഷ്യാ"
ഒരു സമാധാന തല്പ്പരനായ കാരണം അവള്‍ടെ ഒരു ചെടീന്ന് മനസ്സില്‍ പറഞ് ഹിറ്റാച്ചി കൈകളുമായി സുരേഷ്‌കുമാര്‍ മൂനാറിലേക്ക് ഇറങ്ങിയ പോലെ ഞാന്‍ ചെടി മുറിക്കണ കത്രികയും എടുത്ത്‌ പറമ്പിലേക്കിറങി കൂട്ടത്തില്‍ ഋഷിറാജ്‌ സിംഗിനെ പോലെ മൂത്ത മകനും.

ഭാര്യയുടെ നാക്കാണെന്ന് മനസ്സില്‍ കരുതി ചെടികളുടെ തലപ്പ് ഓരോന്ന് ആയി വെട്ടിമാറ്റി, ഋഷി രാജ്‌ സിംഗ് ഇലകളും കമ്പുകളും വാരി മാറ്റി കൊണ്ടും ഇരുന്നു ചെക്കന്‍ അദ്വാനി തന്നെ രഥം ഒരെണ്ണം നേരത്തെ തന്നെ ബുക്ക് ചെയ്തിടണം.

"ആ കത്രികയുടെ ജോയന്റ്‌ ഇളകീട്ടുണ്ട് ചെമ്പരത്തി വെട്ടുമ്പോ നോക്കണേ" പൊണ്ടാട്ടിയുടെ മുന്നറിയിപ്പ് റെയില്‍വെ സ്റ്റെഷനിലെ അനൌണ്സ്മെന്റ്റ് പോലെ മുഴങ്ങി അടുക്കള പുറത്ത് നിന്ന്, പിന്നെ നിന്റെ സൂപര്‍വിഷന്‍ വേണ്ടേ ഈ ചീള് കമ്പുകള്‍ മുറിക്കാന്‍ എന്നു മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ വെട്ടിനിരത്തല്‍ കണ്ടിന്യൂ ചെയ്തു. ബട്ട് ഒടുക്കം അതു സംഭവിച്ചു വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ  റ്റാറ്റയുടെ തടയിണ ഡാം പൊലെ സ്ട്രോങ്ങ് ആയി നിന്ന ഒരു കമ്പ് മുറിക്കുമ്പോ കത്രിക രണ്ടു പീസ്; ലവള്ടെ കരിനാക്ക് തന്നെ. 

അടുത്ത ഇലവാരല് ട്രിപ്പിനു വന്ന മകന്‍ കണ്ടത്‌ ചിക്കന്റെ വറുത്ത കാല്‍ പൊലെ കയ്കളില് കത്രികയുടെ ഓരോ കഷണവുമായി നില്ക്കണ പ്രൊഡക്ഷന്‍ മാനേജര്‍, പിന്നെ കേട്ടത്‌ ആമ്പുലന്സിന്റ്റേതുപൊലെ ഒരു സൈറണ്‍ വിളി 
"അമ്മേ ദേ അച്ഛന്‍ കത്രിക കേടാക്കി" അത്രയൊക്കെ അല്ലെ അവനെ കൊണ്ട് സഹായിക്കാനാവൂ പാവം. 

സെക്കന്റ്റുകള്ക്കകം പാര്‍ട്ടി സെക്രട്ടറി പത്രലേഖകരെ നോക്കണ മുഖഭാവത്തോടെ പൊണ്ടാട്ടി ഹാജര്‍, ഫാസ്റ്റര്‍ ദാന്‍ ഫയര്‍, എന്നിട്ട്‌ സ്നേഹത്തോടെ ഒരു കമ്മെന്റ്റ് "എനിക്കറിയാമായിരുന്നു നിങ്ങളത് നശിപ്പിക്കൂന്ന്" 

ഓഹൊ എന്നാ പിന്നെ എന്തിനാ എന്നെ ഏല്പിച്ചെ ആവൊ എന്നു ചോദിക്കാന്‍ മുട്ടി പക്ഷെ വായില്‍ വന്നത്‌ ഇങ്ങനെ 'സാരമില്ല കൊല്ലന്റ്റെ അടുത്ത് കൊടുത്ത് നന്നാക്കാം" 

ബട്ട് ഞാനല്ലെ ആള് എനിക്കെന്തെല്ലം പരിപാടികള് വേറെ, ബിയറ്, ബ്ലോഗ്, രാഷ്ട്രീയം അങ്ങനെ... അങ്ങനെ.. അതിനിടയിലാ ഒരു കത്രികേം കൊല്ലനും.

സീന്‍-2 നെക്സ്റ്റ് സണ്ഡെ, സമയം രാവിലെ 10 മണി

കട്ടിലില്‍ കിടന്ന് ജനല്‍ വഴി പുറത്തേക്ക് നൊക്കിയ ഞാന്‍ കണ്ടത്‌ ഇടക്ക് ഇടക്ക് ജനലിലേക്ക്‌ നോക്കി കൊണ്ട് ഭാര്യ തയ്യല്‍ കത്രിക ഉപയോഗിച്ച്‌ ബാക്കി ഉണ്ടായിരുന്ന ചെടികളുടെ തലപ്പ് മുറിക്കണു. മനപ്പൂര്‍വം എന്നെ തോല്‍പ്പിക്കാന്‍ തന്നെ, എന്നിലെ പുരുഷന്‍ ഉണര്‍ന്നൂ ഒന്നും പറയാതെ ഞാന്‍ ടോയിലെറ്റിലെക്ക് പോയി പല്ല് തേക്കണ ബ്രഷ് എടുത്ത് മുറ്റത്തേക്ക് ചെന്നിട്ട് ബ്രഷ് ഭാര്യയെ ഏല്പിച്ചിട്ട് പറഞു 'പ്രൂണിങ്ങ് കഴിയുമ്പോള് മുറ്റം കൂടി ഒന്ന് ബ്രഷ് ചെയ്തേക്ക്'.

പെട്ടെന്ന് എന്തൊക്കെയൊ ശബ്ദം കേട്ടു പിന്നെ പാതിമയക്കത്തില്‍ പ്രിന്സ് ഡോക്ടറുടേത് പോലൊരു ശബ്ദം കേട്ടു 

"സാരമില്ല നടക്കാനൊക്കെ ആകും പക്ഷെ ഒരു ചെറിയ മുടന്ത് ഉണ്ടായേക്കാം, പ്ലാസ്റ്ററ് വെട്ടി കഴിഞ്ഞിട്ട് നോക്കാം"

ആരോ പറഞത് ഓര്‍ത്തു 'Marriage is a relationship in which one person is always correct, and the other one is husband"

ഇരുപതാം വിവാഹവാര്‍ഷികം

Buzz It
നേരം പാതിരാത്രിയായി ഒന്നിനു പോകാനുള്ള പ്രകൃതിയുടെ വിളി സഹിക്കാന്‍ വയ്യാന്ടായപ്പോള്‍ കിടക്കും മുന്‍പെ വെള്ളം കുടിച്ചതിനു സ്വയം ശപിച്ചു കൊണ്ട്‌ ജെന്നി കിടക്കേയില് നിന്ന് എഴുന്നേറ്റു അപ്പോഴാ ശ്രദ്ധിച്ചത്‌ ബെഡ്ഡില് ഭര്‍ത്താവില്ല തിരക്കി താഴേക്കിറങ്ങിയ ജെന്നി അടുക്കളയില്‍ കണ്ട കാഴ്ച കണ്ട് ഞെട്ടി......


കയ്യില്‍ എരിയുന്ന സിഗരെറ്റും തീന്‍ മേശയില്‍ കട്ടന്‍ കാപ്പിയുമായി ഹബ്ബി ജനല്‍ വഴി വിദൂരതയില്‍ നോക്കി കണ്ണ് നിറച്ച് ഇരിക്കുന്നു, അടുത്ത്‌ ചെന്ന് അയാളുതെ കഷന്ഡി കയറി തുടങ്ങിയ തലയില്‍ കയ്യോടി കൊണ്ട്‌ അവള്‍ ചോദിച്ചു...

"എന്തു പറ്റി പോന്നേ എന്തിനാ രാത്രിക്ക് ഇവിടെ ഒറ്റക്ക് ഇരുന്ന് ആലോചിച്ച്‌ കരയുന്നത്, എന്താണെങ്കിലും എന്നോട്‌ പറയൂ"

ഗദ്ഗദത്തൊടെ അയാള്‍ ഒരൂ മറുചോദ്യം ചോദിച്ചു "നീ ഇപ്പോഴും ഓര്‍ക്കുന്നുവോ 20 വര്‍ഷം മുന്‍പ്‌ നമ്മള്‍ പ്രേമിച്ച്‌ തൂടങ്ങിയ ആ നാളുകള്‍"

"ഉവ്വ്‌ അത്‌ ഞാന്‍ എങ്ങനെ മറക്കും ഹണി" ഓര്‍മ്മകളിലേക്ക് ഊളിയിട്ടു ജെന്നി.

"ആ രാത്രി ഓര്‍മ്മയുണ്ടോ നിനക്ക്‌ നമ്മളെ നിന്റെ സ്നേഹ നിധിയായ അപ്പന്‍ കയ്യോടെ പിടിച്ച രാത്രി?

"ഉവ്വ്‌" ജെന്നീ കാതരയായി

"അന്ന് അദ്ദേഹം എന്റെ കഴുത്തില്‍ കത്തി വച്ചിട്ട്‌ നീ ഒന്നുകില്‍ എന്റെ മകളെ കെട്ടാന്‍ തയ്യാറായിക്കോ അല്ലെങ്കില്‍ 20 വര്‍ഷത്തെ ജയില്‍ വാസത്തിന് തയ്യാറയിക്കൊ എന്ന് പറഞ്ഞതും ഓര്‍മ്മയുണ്ടോ നിനക്ക്‌?"

"ഹാ ചേട്ടാ അതൊക്കെ ഞാന്‍ എങ്ങനെ മറക്കും" ഭര്‍ത്താവ്‌ ഇതെല്ലാം ഇപ്പോഴും ഓര്‍ക്കുന്നല്ലോ എന്നോര്‍ത്തപ്പൊള്‍ ജെന്നിയുടെ കണ്ണിലും ഒരു ചെറിയ നനവ് പൊട്ടിട്ടു കണ്ണ് തുടച്ച് കൊണ്ട്‌ അവള്‍ ചോദിച്ചു "ഇതൊക്കെ ഓര്‍ത്ത്‌ എന്തിനാ കരയണെ അതും ഈ രാത്രിയില്‍??"


ഒഴുകി വരണ കണ്ണീര് തുടച്ച് കൊണ്ട് ഒരു നിശ്വാസം വിട്ടിട്ട്‌ അയാള്‍ പറഞു 
 
 "ഇന്നത്തേക്ക് 20 വര്‍ഷം പൂര്‍ത്തിയാക്കി എനിക്ക് ജയിലില്‍ നിന്ന് മോചനം കിട്ടിയേനെ"

അല്‍ ഖ്വയ്ദ ചാവേര്‍ പോരാളികള്‍ സമരത്തിലേക്ക്

Buzz It
ഇന്‍റ്റര്‍നാഷണല്‍ ഡെസ്ക് (ഫെബ്. 03)

മരണാനന്തരംകൊടുക്കുന്ന കന്യകളുടെ എണ്ണത്തില്‍ 25% കുറവ് വരുത്തുമെന്ന അല്‍ ഖ്വയ്ദ മാനേജ്മെന്റിന്റെ തീരുമാനത്തെതിരെ ചാവേര്‍ പോരാളികള്‍ 3 ദിവസത്തെ സൂചന പണിമുടക്ക് പ്രഖ്യാപിച്ചു, ഇന്നലെ നടന്ന അടിയന്തര യോഗത്തിന്‍ ശേഷമാണു സമരം പ്രഖ്യാപിച്ചത് 72ല്‍ നിന്നു 60 ആക്കി കുറക്കുവാനുള്ള മാനേജ്മെന്റ് തീരുമാനത്തെ നഖശിഖാന്തമെതിര്‍ക്കുമെന്ന് ബ്രിട്ടീഷ് ഓര്‍ഗനൈശേഷന്‍ ഓഫ് ഒക്ക്യുപ്പേഷണല്‍ മാര്‍ഷ്യേര്‍സ് (BOOM) അറിയിച്ച് കൊണ്ട് ബൂമിന്റെ ജെനെറല്‍ സെക്രട്ടറി ശ്രീമാന്‍ അബ്ദുള്ള അമീര്‍ പറഞു 'ഞങളുടെ ആവശ്യം വളരെ നിസ്സാരമാണു മരിച്ച് കഴിഞ് കിട്ടുമെന്ന ഈ സൌഭാഗ്യം ഒന്നു മാത്രം പ്രതീക്ഷിച്ചാണു ഞങള്‍ ജിഹാദിനായി മറ്റാരും എന്തിനേറെ ഈ മാനേജ്മെന്റ് പോലും ചെയ്യാന്‍ തയ്യാറല്ലാത്ത ജീവത്യാഗം നടത്തുന്നത്, അങനെയുള്ള ഞങളോട് ഇങനെ ഒരു ചതി ചെയ്യുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. കന്യകളുടെ എണ്ണത്തില്‍ ഇക്കാലത്ത് കുറവ് ഉണ്ട് എന്നത് വസ്തുതയാണു പക്ഷെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കുറവ് ഞങള്‍ക്ക് മാത്രം അധികാരസ്ഥാനങളില്‍ ഇരിക്കുന്നവര്‍ക്ക് ഒരു കുറവുമില്ല, കഴിഞ്ഞ വര്‍ഷ്യാന്ത്യത്തില്‍ബോണസ്സായി അബു ഹമ്സക്ക് മാത്രം ഇവര്‍ കൊടുത്തത് 2000 കന്യകമാരെ! അബു ഹമ്സ ഒരു ഉദാഹരണം മാത്രം, ജനങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഞങള്‍ക്ക് 60 അതേ സമയം മാളങളില്‍ ഇരുന്ന് ഓര്‍ഡര്‍ ഇറക്കി കളിക്കുന്ന ഇവര്‍ക്ക് 2000! ‘അനീതി ഇതു ഞങള്‍ സഹിക്കില്ല സമ്മതിക്കില്ല.’

വസ്സീക്കിസ്താനി മലയുടെ താഴ്വാരത്തില്‍വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തില്‍ അല്‍ ഖ്വയ്ദ ചീഫ് എക്സിക്ക്യൂട്ടീവ് ശ്രീമാന്‍ ബിന്‍ലാദന്‍ പറഞു "ഞങളുടെ പ്രവര്‍ത്തകരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു പക്ഷെ അവരുടെ ആവശ്യം സാധിച്ച് കൊടുക്കുവാന്‍ അല്‍ ഖ്വയ്ദക്ക് സാധിക്കില്ല, ലോകം മുഴുവനും കൊര്‍പറേറ്റ് ബിസിനസ്സ് മാഫിയയുടെ കൈപ്പിടിയില്‍ അമര്‍ന്നിരിക്കുന്ന ഇക്കാലത്ത് ആധുനിക ജിഹാദ് നടത്തികൊണ്ട് പോകുവാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ട്, പടിഞാറന്‍ സമ്സ്കാരത്തിന്റെ അതിപ്രസരം കാരണം സ്വര്‍ഗ്ഗത്തില്‍ കന്യകളുടെ എണ്ണം തുലോം തുച്ഛമാണ്, എന്റെ 3000 ത്തോളം വരുന്ന പ്രവര്‍ത്തകരോട് എനിക്ക് പറയുവാനുള്ളതെന്തെന്നാല്‍ എന്റെ മുന്പില്‍ രന്ടു മാര്‍ഗ്ഗളേ ഉള്ളു ഒന്നുകില്‍ നിങളുടെ പ്രതിഫലത്തില്‍ കുറവ് വരുത്തുക അല്ലെങ്കില്‍ നിങളെ ലേ ഓഫ് ചെയ്യുക, നിങള്‍ തീരുമാനിക്കു 60 കന്യകമാര്‍ വേണമോ അതോ എഫ് ബി എയുടെ അടി വേണമൊ എന്ന്."
ബോണസ്സ് ആയി 2000 കന്യകമാരെ കൊടുത്തു എന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന്‍ മറുപടി ആയി അദ്ദേഹം ഇങനെ പ്രതീകരിച്ചു " ആരോപണമല്ല അത് ഒരു വസ്തുതയാണ് , നിങള്‍ ഒന്നു മനസ്സിലാക്കണം നമ്മള്‍ ജീവിക്കണത് ഒരു കോര്‍പറേറ്റ് കമ്പോള യുഗത്തിലാണു ഇക്കാലത്ത് ഇങനെയെല്ലാം പ്രോത്സാഹിക്കിപ്പിക്കാതെ അദ്ദേഹത്തെ പോലുള്ള തികച്ചും തീവ്രചിന്താഗതിയുള്ള പുരോഹിതരെ കിട്ടില്ല, ഇങനെയൊന്നും ചെയ്യാതെ സ്വകാര്യ കുത്തകമാരോട് മത്സരിക്കാനാവില്ല."
അല്‍ഖ്വയ്ദയുടെ 'ആഫ്റ്റര്‍ ലൈഫ് അനലൈസ്റ്റ്' ശ്രീമാന്‍ അബ്ദ് അല്‍ അബ്ദ്ലിന്റെ അഭിപ്രായപ്രകാരം ഇനി ബാക്കിയുള്ള കന്യകമാര്‍ സുന്ദരിമാര്‍ അല്ലാത്തവരും റാപ് മ്യൂസിക്കിനോട് തീരെ താല്പര്യം ഇല്ലാത്തവരും ആണ്, ഇത് പ്രശ്ങളുടെ സങ്കീര്‍ണതയെ കൂട്ടുവാന്‍ സാദ്ധ്യത ഉണ്ടെന്നാണ്.
കന്യകാവിതരണ സമ്ബ്രദായ്ത്തില്‍ ആവശ്യമെങ്കില്‍ ഉടച്ച് പണി നടത്തണമെന്ന് ശ്രീമാന്‍ അബ്ദുള്ളാസീസ് ആവശ്യപ്പെട്ടു, പ്രവര്‍ത്തകരോട് ഇന്നു രാവിലെ നടത്തിയചര്‍ച്ച പരാജയ പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ്‍ ഈ ആവശ്യമ്, കന്യകാ ഷെയറിങ് എന്ന ഒരു പ്രൊപോസലും ആയിട്ടാണിദ്ദേഹം ചര്‍ച്ചക്കിറങി തിരിച്ചത്, പക്ഷെ ഒറിഫേസ് അല്ലോക്കേഷന്‍ ക്വോട്ടയെ ചൊല്ലിയുള്ള തര്‍ക്കം കാരണം ചര്‍ച്ച അലസുകയായിരുന്നു. ഈ പ്രൊപോസലിനെ പറ്റി പേര്‍ വെളിപ്പെടുത്തുവാന്‍ ഇഷ്ടപ്പെടാത്ത ഒരു യൂറോപ്യന്‍ കന്യക ഇങനെ പറഞു “If I'm agreeing to anything like that, I will be buggered, it's 2 much of a mouthful to swallow"
ഈ വാരാന്ത്യത്തിനകം ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ 'Bombs Down' എന്ന സമര രീതിയുമായി പ്രവര്‍ത്തകര്‍ മുന്നോട്ട് പൊകുമെന്നാണ്‍ തീരുമാനം, അല്‍ഖ്വയ്ദയുടെ എല്ലാ യൂണിറ്റുകളും അവരുടെ അനുഭാവികളും സമരത്തില്‍ പങ്കെടിക്കുമെന്നാണ്റിയുന്നത്, എന്നാല്‍ ചില ഉത്തര പൂര്‍വ്വ ബ്രാന്‍ചുകളും ഓസ്റ്റ്റേലിയയിലെ എല്ലാ ബ്രാന്ചുകളും സമരത്തില്‍ നിന്ന് വിട്ടു നില്ക്കും എന്തെന്നാല്‍ 'കന്യക, വിര്‍ജിന്‍ ഇങനെയുള്ള ശബ്ദങള്‍ അവരുടെ ശബ്ദ്ദാവലിയില്‍ ഇല്ലാത്തവയാണത്രെ' എങ്കില്‍ കൂടിയും അനുഭാവം പ്രകടിപ്പിക്കുവാനായി ചില ബ്രാന്ചിലെ പ്രവര്‍ത്തകര്‍ 3 ദിവസത്തേക്ക് ബെല്‍റ്റ് ബോമ്ബ് കെട്ടില്ല എന്നും അറിയുന്നു.
സ്വ. ലേ.